ഇറാൻ കപ്പലിനെ ഏറ്റെടുത്തതായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാരദിസനായകെ. ഇറാൻ കപ്പലായ ഐറിസ് ബുഷെറിനെയും ജീവനക്കാരെയും ഒരു നിഷ്പക്ഷ രാഷ്ട്രമെന്ന നിലയിൽ അന്താരാഷ്ട്ര കൺവെൻഷൻ
ചട്ടങ്ങൾക്ക് കീഴിൽ സർക്കാർ ഏറ്റെടുത്തതായി ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാരദിസനായകെ അറിയിച്ചു. മാനവികതയ്ക്ക് പ്രാധാന്യം നൽകുന്ന ശ്രീലങ്ക അന്താരാഷ്ട്ര ബാധ്യതകൾക്ക് അനുസൃതമായി സാഹചര്യം കൈകാര്യം ചെയ്തുവെന്നും ദിസനായകെ പറഞ്ഞു.
കപ്പൽ ട്രിങ്കോമാലി തുറമുഖപ്രദേശത്തേക്ക് മാറ്റി. ശ്രീലങ്കൻ നാവിക കപ്പലുകൾ വഴി ഇറാൻ ജീവനക്കാരെ കൊളംബോയിലേക്ക് മാറ്റി. മൊത്തം 208 പേരാണ് ഇറാൻ കപ്പലായ ഐറിസ് ബുഷെറിലുണ്ടായിരുന്നത്.













