സാധു ഇട്ടിയവിര ഈ നൂറ്റാണ്ടിന്റെ വിശുദ്ധമായ ക്രിസ്തീയ പൈതൃകത്തിന്റെ ഉടമ: മാർ ജോസഫ് കല്ലറങ്ങാട്ട്

spot_img

Date:

സംശുദ്ധമായ ജീവിതചര്യകളിലൂടെ അനശ്വരമായിത്തീർന്ന വ്യക്തിത്വമാണ് സാധു ഇട്ടിയവിരയെന്ന് സീറോമലബാർ സഭയുടെ കുടുംബത്തിനും അത്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. അന്തരിച്ച ആത്മീയചിന്തകനും പ്രഭാഷകനും എഴുത്തുകാരനുമായ സാധു ഇട്ടിയവിരയുടെ നിര്യാണത്തിൽ ചേർന്ന അത്മായ കമ്മീഷന്റെ അനുശോചന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മാർ കല്ലറങ്ങാട്ട്.

കുടുംബത്തിനും അത്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷൻ ജനറൽ സെക്രട്ടറി ഫാ. ആൻ്റണി മൂലയിൽ, പ്രൊലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, അത്മായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.

ഒരു നൂറ്റാണ്ടിന്റെ വിശുദ്ധമായ ക്രിസ്തീയ പൈതൃകത്തിന്റെ ഉടമയാണ് അദ്ദേഹം. സംശുദ്ധമായ രീതിയിൽ ജീവിക്കുകയും ദൈവസ്നേഹം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്തു. കേരളം മുഴുവൻ ഓടി നടന്ന് ദൈവസ്നേഹത്തെക്കുറിച്ച് സാധുവിനെപ്പോലെ പഠിപ്പിച്ചിട്ടുള്ള ഒരു വ്യക്തിയും കേരളക്കരയിൽ കാണുകയില്ല. വി. പൗലോസിനെപ്പോലെ വലിയ തീക്ഷ്ണമതിയായിരുന്നു അദ്ദേഹം. കർത്താവിന്റെ സ്നേഹം ഹൃദയം നിറയെ കൊണ്ടുനടന്ന് മറ്റുള്ളവർക്ക് പകർന്നു നൽകി. സാധുവിന്റെ ജീവിതചര്യ സുതാര്യമായിരുന്നു. പ്രസംഗിക്കുക – എഴുതുക – അത് ജീവിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാനപരമായ പ്രമാണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

ഇന്ന് സാധു ഇട്ടിയവിരയുടെ ജീവിതം നമുക്ക് അനുകരിക്കാൻ പ്രയാസമാണ്. അദ്ദേഹത്തിന്റെ വഴികൾ സവിശേഷമായ രീതിയിലായിരുന്നു. ദൈവസ്നേഹത്തിന്റെ കനലുകൾ സാധുവിൽ എല്ലായ്പ്പോഴും ജ്വലിച്ചുനിന്നു. ആ സ്നേഹ ജ്വാലകൾ കുട്ടികളുടെയും യുവജനങ്ങളുടെയും ഹൃദയങ്ങളിൽ നിറക്കാൻ അദ്ദേഹം നിരന്തരം പരിശ്രമിച്ചു.

സുവിശേഷം കൊണ്ട് അരമുറുക്കിയ വ്യക്തിയായിരുന്നു സാധു ഇട്ടിയവിര. എല്ലാ ജീവിത പ്രയാസങ്ങളെയും ശാന്തമായി നേരിട്ടു. കേരളത്തിലെ ക്രൈസ്തവ ഹൃദയങ്ങളിൽ സാധു ഇട്ടിയവിര എന്ന നാമം ദൈവസ്നേഹത്തിന്റെ പര്യായമായിരുന്നു. പാലായിൽ നിന്നുള്ള പ്രിയപുത്രൻ, കടന്നുവന്ന വഴികൾ ഒരിക്കലും മറന്നില്ല. വലിയ ബഹുമതികൾ ലഭിച്ചപ്പോഴും എളിയവനായി ജീവിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു. കർമ്മം കൊണ്ടും ജീവിതസാക്ഷ്യം കൊണ്ടും ആധുനിക ലോകത്തിലെ വലിയ അത്മായ പ്രേഷിതനായി സാധു ഇട്ടിയവിര എന്നും നിലകൊള്ളുമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

സാധു ഇട്ടിയവിരയുടെ ഭവനത്തിലെത്തി ഒപ്പീസ് ചൊല്ലി പ്രാർത്ഥിച്ച കല്ലറങ്ങാട്ട് പിതാവ്, സാധു ഇട്ടിയവിരയുടെ കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചു. പ്രൊലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസും സന്നിഹിതനായിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related