ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ പ്രതിപക്ഷം. വോട്ടർമാരെ, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങളെ കൂട്ടത്തോടെ ഒഴിവാക്കാനുള്ള ബിജെപിയുടെ ‘ദുഷ്ട’ ശ്രമം ആയിരുന്നു ഈ പരിഷ്കരണമെന്ന് രാഷ്ട്രീയ ജനതാദൾ (RJD), കോൺഗ്രസ്, സിപിഐ (എംഎൽ) ലിബറേഷൻ തുടങ്ങിയ മഹാസഖ്യത്തിലെ പാർട്ടികൾ ആരോപിച്ചു.
ഈ നീക്കത്തെ അവർ വോട്ട് മോഷണംഎന്ന് വിശേഷിപ്പിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന വോട്ടർ അധികാർ യാത്ര ഉൾപ്പെടെയുള്ള തങ്ങളുടെ ശക്തമായ ഇടപെടലുകൾ കാരണമാണ് ഈ നീക്കം പൂർണ്ണമായി വിജയിക്കാതെ പോയതെന്ന് പ്രതിപക്ഷം അവകാശപ്പെടുന്നു.
65 ലക്ഷം പേരുകൾ ഒഴിവാക്കിയ കരട് പട്ടികയുമായി താരതമ്യം ചെയ്യുമ്പോൾ, അന്തിമ പട്ടികയിൽ 47 ലക്ഷം പേരുടെ കുറവ് മാത്രമാണ് ഉണ്ടായത് എന്നതിനെ അവർ തങ്ങളുടെ വിജയമായി ഉയർത്തിക്കാട്ടുന്നു.













