മാതൃകയാവണം ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിന്റെ ശുശ്രൂഷ; കർത്താവിന്റെ പീഡാസഹനങ്ങളെ ദരിദ്രരിൽ കാണണം
താൻ ഏറെ ആഗ്രഹിച്ചിരുന്ന ഒരു സന്ദർശനമായിരുന്നു ബെയ്‌റൂട്ടിലെ ‘ദെ ല ക്രോവ’ (“de la Croix”) ആശുപത്രിയിലേതെന്ന് ലെയോ പതിനാലാമൻ പാപ്പ പറഞ്ഞു. ഇന്നലെ (ഡിസംബർ 2, തിങ്കളാഴ്ച) മാനസിക വൈകല്യമുള്ളവരും മാനസികരോഗികളുമായ സഹോദരങ്ങളെ പരിചരിക്കുന്ന ഈ ആശുപത്രി സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“രോഗികളായവരിലും, അവരെ പരിചരിക്കുന്ന സമർപ്പിതരിലും, ഡോക്ടർമാരിലും, എല്ലാ ആരോഗ്യ പ്രവർത്തകരിലും ജീവനക്കാരിലും യേശു വസിക്കുന്നു” എന്നതാണ് ഈ സന്ദർശനത്തിന് കാരണമെന്ന് പാപ്പ കൂട്ടിച്ചേർത്തു.
പാപ്പയുടെ സന്ദേശം:
- ദൈവഹൃദയത്തിൽ: “രോഗികളായ നിങ്ങൾ നമ്മുടെ പിതാവായ ദൈവത്തിന്റെ ഹൃദയത്തിലാണെന്ന് നിങ്ങളെ ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു,” പാപ്പ രോഗികളെ അഭിസംബോധന ചെയ്ത് പറഞ്ഞു.
- കർത്താവിന്റെ പീഡാനുഭവം: ദരിദ്രരുടെ മുറിവേറ്റ മുഖങ്ങളിൽ കർത്താവിന്റെ പീഡാസഹനങ്ങളെ കാണണമെന്നും, ‘ദിലെക്സി തെ’ അപ്പസ്തോലിക പ്രബോധനത്തിന്റെ വെളിച്ചത്തിൽ പരിശുദ്ധ പിതാവ് ഉദ്‌ബോധിപ്പിച്ചു.












