കേരളാ ബഡ്ജറ്റിൽ അനുവദിച്ച 7 കോടി വിനിയോഗിച്ചുള്ള പദ്ധതിയുടെ ടെൻഡർ നടപടികളും പൂർത്തിയായി. ഇത് അംഗീകരിക്കുന്നതോടെ പുനർനിർമ്മാണം ഉടൻ ആരംഭിക്കും -തോമസ് പീറ്റർ -ചെയർമാൻ
കെ.എം മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോൾ 22 കോടി രൂപ ബഡ്ജറ്റിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് പാലാ മുനിസിപ്പൽ സിന്തറ്റിക് സ്റ്റേഡിയം. തുടർച്ചയായി വന്ന വെള്ളപ്പൊക്കത്തങ്ങളിൽ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് പൊളിഞ്ഞ് നശിച്ചത് കായിക പ്രേമികളെ നിരാശയിലാക്കിയിരുന്നു. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി മൽസരങ്ങൾക്ക് വേദിയായിരുന്നു പാലാ നഗരസഭ സിന്തറ്റിക് സ്റ്റേഡിയം. നഗരസഭയുടെ സാമ്പത്തിക സ്ഥിതിയിൽ കോടികണക്കിന് രൂപയുടെ മെയിൻ്റൻസ് നടത്തുക സാധ്യമല്ലായിരുന്നു.
ഈ കാര്യം ജോസ്.കെ.മാണി എംപി, മുൻ എം.പി തോമസ് ചാഴികാടൻ എം.പി യുടെ നേത്യതത്തിൽ എൽ.ഡി.ഫ് നേതാക്കന്മാർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് ആവശ്യപ്പെട്ടതിൻ പ്രകാരമാണ് ബഡ്ജറ്റിൽ തുക അനുവദിച്ചത്.തുടർന്ന് ജോസ്.കെ.മാണി എംപിയുടെ നിരന്തരമായ ഇടപെടൽ നിമിത്തമാണ് ഭരണാനുമതിയും സാങ്കേതിക അനുമതിയും ലഭ്യമാക്കി ടെൻഡർ നടപടികൾ ഇത്രയും പെട്ടന്ന് പൂർത്തികരിക്കാൻ സാധിച്ചതെന്ന് നഗരസഭാ ചെയർമാൻ പത്രസമ്മേളനത്തിൽ അറിയിച്ചു.4 വർഷത്തെ നിരന്തര ഇടപെടലുകളാണ് ടെൻഡർ നടപടികൾ വരെ എത്തിച്ചത്. എത്രയും പെട്ടന്ന് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ അറിയിച്ചു.പാലാ നഗരസഭയിൽ നടന്ന് വരുന്ന വികസന പ്രവർത്തനങ്ങൾ ഈ കാലയളവിൽ പൂർത്തികരിക്കും.പാലാ നഗരസഭയിൽ വർഷങ്ങളായി അടഞ്ഞ് കിടക്കുന്ന വർക്കിംഗ് വ്യുമൻസ് ഹോസ്റ്റൽ വനിതാ വികസന കോർപ്പേറേഷന് കൈമാറി കുറഞ്ഞ നിരക്കിൽ വനിതകൾക്ക് സുരക്ഷിതമായ താമസ സൗകര്യം ഒരുക്കുകയും നഗരസഭയുടെ തനത് വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യും. നഗരസഭാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ജോസ്.കെ.മാണി എംപിയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു വരുന്ന ഓപ്പൺ ജിം ഉടൻ പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.പാലാ നഗരസഭ കുമാരാ നാശൻ പാർക്കിൻ്റെ നിലവിലുള്ള ശോചീനിയാവസ്ഥ മാറ്റി പുതിയ റൈഡുകളും മറ്റും സ്ഥാപിച്ച് കുട്ടികൾക്കും മുതിർന്നവർക്കും വിശ്രമസമയം ചെലവഴിക്കുന്നതിലും ആനന്ദകരമാക്കുന്നതിനുമായി സ്ഥിരം സംവിധാനം ഏർപ്പെടുത്തും.കുമാരാ നാശാൻ പ്രതിമയും സ്ഥാപിക്കും.ജനറൽ ഹോസ്പിറ്റൽ റോഡിൻ്റെ വാഹന തടസ്സം ഒഴിവാകുന്നതിനായി റോഡ് വികസന നടപടികൾ തുടരുന്ന തോടപ്പം അടിയന്തരമായി ഓടയ്ക്ക് സ്ലാബ് ഇട്ട് രണ്ടി വരി ഗതാഗതം ഉറപ്പാക്കുകയും ബഡ്ജറ്റ് വിഹിതം ഉപയോഗിച്ച് ബി.എം ബി.സി നിലവാരത്തിൽ ടാർ ചെയ്യുകയും ചെയ്യും.കെ.എം.മാണി സ്മാരക ജനറൽ അശ്രുപത്രിയോടനുബന്ധിച്ച് ജോസ്.കെ.മാണി എം.പി അനുവദിച്ച 2.5 കോടി രൂപയും നഗരസഭയും ജില്ലാ പഞ്ചായത്തും അനുവദിച്ച തുകയും ഉപയോഗിച്ച് കെ.എം മാണി കാൻസർ സെൻ്റർ കെട്ടിടത്തിൻ്റെ നിർമ്മാണം ഉടൻ ആരംഭിക്കും. കൂടുതൽ തുകയ്ക്കായി സമീപ പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ സർക്കാർ അനുമതി ലഭിച്ചതിൻ പ്രകാരം തുക ലഭ്യമാക്കാൻ പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ യോഗം വിളിച്ച് ചേർക്കും.ജനറൽ ഹോസ്പറ്റിലിൻ്റെ അടിസ്ഥാന വികസനത്തിന് 4 കോടിയിലധികം രൂപ ഈ വർഷത്തെ പദ്ധതിയിൽ വകയിരുത്തി രോഗീ സൗഹൃദ ആശുപതിയാക്കി മാറ്റും. ടൗണിലെ പ്രധാന വെയിറ്റിംഗ് ഷെഡുകൾ സ്വകാര്യ ഏജൻസികളുടെ സഹായത്തോടെ മെയിൻറൻസ് നടത്തി ആധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തും. ടൗൺ ബസ് സ്റ്റാൻഡിന് സമീപമുള്ള ടൂറിസ്റ്റ് അമിനിറ്റി സെൻ്റർ പരിപാലിക്കാനുള്ള അവകാശം വിട്ടുതരാൻ കളക്ടോട് ആവശ്യപ്പെടും. ഏറ്റവും കുതൽ ശുചി മുറികൾ ഉള്ള നഗരമാണ് പാലാ നഗരസഭ. മെയിൻ്റൻസ് നടത്തി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.പാലാ നഗരസഭയിലെ ഭരണ സംവിധാനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാൻ അദാലത്തുകൾ നടത്തും. പത്രസമ്മേളനത്തിൽ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്ററോ ടൊപ്പം എൽ.ഡി.ഫ് നേതാക്കന്മാരായ പി.എം ജോസഫ്, ബാബു .കെ .ജോർജ്, ബെന്നി മൈലാടൂർ, ബിജു പാലുപ്പടവൻ, KR ബാബു ,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട്, മുൻ ചെയർമാൻമാരായ ജോസിൻ ബിനോ, ലീനാ സണ്ണി തുടങ്ങിയവർ സംബന്ധിച്ചു.