2025 ജൂൺ 09 തിങ്കൾ 1199 ഇടവം 27
വാർത്തകൾ
🗞️👉 പാലാ രൂപത പന്തക്കുസ്താ തിരുനാൾ കത്തിഡ്രലിൽ നടത്തപ്പെട്ടു
കത്തോലിക്ക കരിസ്മാറ്റിക് നവീകരണം പാലാ രൂപത സോണിന്റെ നേതൃത്വത്തിൽ പന്തക്കുസ്ത തിരുനാൾ സമുചിതമായി ആഘോഷിച്ചു. ഇന്ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പാലാ സെന്റ് തോമസ് കത്തിഡ്രലിൽ ആണ് നടത്തപ്പെട്ടത്. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തി. റവ. ഫാ ജിൻസ് ചീങ്കല്ലേൽ HGN ശുശ്രൂഷകൾക്ക് നേതൃത്വം നൽകിപാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ ജോസഫ് അരിമറ്റത്ത്, കത്തിഡ്രൽ വികാരി റവ. ഫാ ജോസ് കാക്കല്ലിൽ, പാലാ രൂപത ഇവാഞ്ചലൈസേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ആൽബിൻ പുതുപ്പറമ്പിൽ, ഫാ.ജോർജ് തറപ്പേൽ, ഫാ. ഐസക് പെരിങ്ങമലയിൽ, ഫാ.ജോസഫ് തെങ്ങുംപള്ളിൽ, ഫാ.സെബാസ്റ്റ്യൻ ചാമക്കാലയിൽ, കരിസ്മാറ്റിക് സോണൽ സർവീസ് ടീം തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
🗞️👉 എസ്.എം.വൈ.എം. പാലാ രൂപത സ്പോർട്സ് മീറ്റ് നടത്തപ്പെട്ടു
പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം.- കെ.സി.വൈ.എം. പാലാ രൂപതയുടെയും, ഭരണങ്ങാനം ഫൊറോനയുടെയും, പ്ലാശനാൽ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പ്ലാശനാല്‍ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് കുടക്കച്ചിറ അന്തോനി കത്തനാർ മെമ്മോറിയൽ സ്പോർട്സ് മീറ്റ് നടത്തപ്പെട്ടു.
🗞️👉 ഷോക്കേറ്റ് മരിച്ച സംഭവം; എ വിജയരാഘവന്റെ ആരോപണത്തെ അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത്
നിലമ്പൂർ വഴിക്കടവിൽ വിദ്യാർഥി പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ എ വിജയരാഘവൻ കോൺഗ്രസിനെ വിമർശിച്ചു കൊണ്ട് നടത്തിയ ആരോപണത്തെ തള്ളിക്കളഞ്ഞ് ആര്യാടൻ ഷൗക്കത്ത്. പ്രതിയും ആളുകളും എല്ലാം ഷൗക്കത്ത് ഗ്രൂപ്പാണ് എന്നായിരുന്നു വിജയരാഘവന്റെ ആരോപണം. ആരോപണം അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും സിപിഐഎം ഈ ചർച്ചകളെല്ലാം വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നതെന്നും തരം താഴ്ന്ന് പോകുകയാണ് സിപിഐഎം ചെയ്യുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.
🗞️👉 മലപ്പുറത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു
മലപ്പുറം വെങ്ങര അരിക്കുളത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു. രണ്ട് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെയാണ് അപകടം നടന്നത്. കാർ വേഗത്തിൽ പോകുന്നതിനിടെ വളവ് തിരിയുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാറിന്റെ പിന്നിലെ ഇടതു വശത്തെ ഡോറുകൾ തുറന്ന് പോവുകയായിരുന്നു.
🗞️👉 ബെംഗളൂരു അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട മകൻ്റെ ശവകുടീരത്തിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് അച്ഛൻ
ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 11 പേരാണ് മരിച്ചത്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട 21 വയസ്സുള്ള ഭൂമിക് ലക്ഷ്മണിന്റെ പിതാവ് ബിടി ലക്ഷ്മണന്റെ വൈകാരിക വിഡിയോ പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോയിൽ, മകന്റെ ശവകുടീരം കെട്ടിപ്പിടിച്ച് ബിടി ലക്ഷ്മൺ കരയുന്നത് കാണാം.
🗞️👉 സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം – കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
സംസ്ഥാന സര്‍ക്കാര്‍ തുടരുന്നത് ചരിത്രത്തിലെ ഏറ്റവും അപകടകരമായ മദ്യനയമെന്ന് പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന നേതൃസമ്മേളനം. ഈ സര്‍ക്കാര്‍ മദ്യശാലകളോട് ഉദാര സമീപനമാണ് സ്വീകരിക്കുന്നത്. നാടൊട്ടുക്കും ബാറുകളും ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും യഥേഷ്ടം തുറന്നുകൊടുക്കുന്നു. പാലക്കാട്ടെ ഇലപ്പുള്ളിയില്‍ ഡിസ്റ്റിലറി-ബ്രൂവറി സ്ഥാപിക്കുന്നതിനായി ഉപതെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുന്നു. കള്ളുഷാപ്പുകളില്‍ കുടുംബസമേതം വരാവുന്ന സാഹചര്യമൊരുക്കുമെന്ന് വരെ എക്‌സൈസ് വകുപ്പ് മന്ത്രി പരസ്യമായി പ്രഖ്യാപിക്കുന്നു. സര്‍ക്കാരിന്റെ ഈ നടപടികള്‍ ജനത്തോടുള്ള വെല്ലുവിളിയാണ്. പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന നേതൃയോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫാ. ജോണ്‍ അരീക്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ആന്റണി ജേക്കബ്, കെ.പി. മാത്യു, സി.എക്‌സ്. ബോണി, ഫാ. ദേവസി പന്തല്ലൂക്കാരന്‍, ഫാ. ആന്റണി അറയ്ക്കല്‍, അന്തോണിക്കുട്ടി ചെതലന്‍, തോമസ് കോശി, റ്റി.എസ്. എബ്രാഹം, ഫാ. വില്‍സണ്‍ കുരുട്ടുപറമ്പില്‍, ഫാ. ജിനു ചാരത്തുചാമക്കാല, ഫാ. ഹെല്‍ബിന്‍ മീമ്പള്ളില്‍, ഫാ. ടോണി കോട്ടയ്ക്കല്‍, ഫാ. തോമസ് ഷാജി, ഫാ. മാത്യു കുഴിപ്പള്ളില്‍, ഫാ. ജെറാള്‍ഡ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
🗞️👉 വിങ്ങിപ്പൊട്ടി അനന്തുവിന്റെ പ്രിയപ്പെട്ടവര്‍
ഷോക്കേറ്റ് മരിച്ച വഴിക്കടവ് വെള്ളമുണ്ട സ്വദേശി 15 കാരനായ അനന്തുവിന്റെ മൃതദേഹം സ്‌കൂളിലെത്തിച്ചപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷിയായത്. അനന്തുവിന്റെ ചേതനയെ ശരീരം സ്‌കൂള്‍ മുറ്റത്ത് എത്തിച്ചപ്പോള്‍ അധ്യാപകരും സഹപാഠികളും കണ്ണീരണിഞ്ഞു. 10 എയിലെ അനന്തു എന്ന ജിത്തു മണിമൂളി സി കെ എച്ച് എസ് എസിലെ അധ്യാപകരുടെയും സഹപാഠികളുടെയും പ്രിയപ്പെട്ടവന്‍ ആയിരുന്നു.നല്ല പാട്ടുകാരന്‍,മികച്ച ഫുട്‌ബോളര്‍’ .ഇനി പക്ഷേ അവന്‍ ഈ സ്‌കൂളില്‍ ഉണ്ടാകില്ല. പഠിക്കാന്‍ മിടുക്കനായിരുന്നുവെന്നും അവനെ എല്ലാവര്‍ക്കും പെട്ടന്ന് ഇഷ്ടമാകുമെന്നും അനന്തുവിന്റെ പ്രിയപ്പെട്ട ടീച്ചര്‍ പറയുന്നു. ഒരു ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ പോലും ഞങ്ങള്‍ക്കെല്ലാവര്‍ക്കും മിസ് ചെയ്യുന്നൊരു കുട്ടി ഇനി വരികയേയില്ലെന്ന് പറയുമ്പോള്‍ – ടീച്ചര്‍ പറയുന്നു.
🗞️👉 സംസ്ഥാനത്ത് അനധികൃത വൈദ്യുത വേലികളിൽ നിന്ന് ഷേക്കേറ്റ് മരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു
വന്യമൃഗ ശല്യം തടയാൻ സ്ഥാപിക്കുന്ന അനധികൃത വൈദ്യുത വേലികളിൽ നിന്ന് ഷേക്കേറ്റ് മരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് ഓരോ വർഷം കൂടി വരികയാണ്. അനുമതിയില്ലാത്ത വൈദ്യുത വേലികൾ സ്ഥാപിക്കരുതെന്ന് കെഎസ്ഇബി കർശന നിർദേശം നൽകുമ്പോഴും ഇത് തുടരുകയാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്.