കേരള ചെറുകിട വ്യവസായ വികസന കോർപറേഷന്റെ (സിഡ്‌കോ) സംസ്ഥാനത്തെ ആദ്യത്തെ ഇൻഡസ്ട്രിയൽ ഫെസിലിറ്റേഷൻ സെന്റർ ഏറ്റുമാനൂരിൽ തിങ്കളാഴ്ച പ്രവർത്തനം ആരംഭിക്കും. ചെറുകിട സംരംഭകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള സൗകര്യം മാർക്കറ്റിങ് വിഭാഗം വഴി ഉറപ്പാക്കുകയും ലഭ്യമാക്കാൻ സാധിക്കുന്ന മുഴുവൻ അസംസ്കൃത വസ്തുക്കളും കേന്ദ്രം വഴി സംരംഭകർക്ക് ലഭ്യമാക്കുകയും ചെയ്യും.
വ്യവസായികളുടെ പരാതികൾ
പരിഹരിക്കാൻ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമും ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് വിഭാഗത്തിനുകീഴിൽ ഫെസിലിറ്റേഷൻ സെന്ററിൽ ഒരുക്കും. കോട്ടയം ജില്ലയിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന സിഡ്കോയുടെ മാർക്കറ്റിങ്, അസംസ്കൃത വസ്തു വിഭാഗങ്ങളും എസ്റ്റേറ്റ് വിഭാഗത്തിന്റെ ഓഫീസും ഈ കെട്ടിടത്തിലേക്ക് മാറ്റും. വ്യവസായികളുടെ പ്രശ്ന പരിഹാരത്തിനുള്ള ഏകകേന്ദ്രമായി ഇതിനെ വിപുലപ്പെടുത്താനാണ് സിഡ്‌കോയുടെ തീരുമാനം. ഭൂഗർഭ നില ഉൾപ്പെടെ 3 നില കളിലായി 4948 ചതുരശ്ര അടിസ്ഥലത്ത് 1.32 കോടി രൂപ ചെലവിലാണ് നിർമാണം. തിങ്കൾ പകൽ 2.30ന് വ്യവസായ മന്ത്രി പി രാജീവ് സെന്റർ ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. സുവർണജൂബി ലി വർഷത്തിൽ സംരംഭകർക്കു ള്ള സിഡ്കോയുടെ സമ്മാനമാണ് ഇൻഡസ്ട്രിയൽ ഫെസിലിറ്റേ ഷൻ സെന്ററെന്ന് ചെയർമാൻ സി പി മുരളി പറഞ്ഞു. ചെറുകിട ഇടത്തരം സംരംഭകർക്ക് ആകെ ഗുണകരമാകുംവിധത്തിൽ വ്യവ സായികളെക്കൂടി ഉൾപ്പെടുത്തി യാണ് കേന്ദ്രം പ്രവർത്തിക്കുക യെന്ന് സിഡ്കോ എംഡി ആർ ജയശങ്കർ പറഞ്ഞു.