കളമശേരി മാർത്തോമ്മ ഭവനത്തിനുനേരേ രാത്രിയുടെ മറവിൽ അക്രമികൾ അഴിഞ്ഞാടി കൈയേറ്റം നടത്തിയിട്ട് 24 ദിവസം പിന്നിട്ടിട്ടും ആശ്രമം അധികൃതർക്കു നീതി അകലെ. നിയമത്തെ നോക്കുകുത്തിയാക്കി കൈയേറ്റവും അക്രമവും നടന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും അധികാരികളും പോലീസും ഫലപ്രദമായ നടപടി സ്വീകരിക്കാത്തത് രാജ്യത്തെ നിയമ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണെന്നു മാർത്തോമ്മാ ഭവൻ സുപ്പീരിയർ ഫാ. ജോർജ് പാറയ്ക്ക് പറഞ്ഞു.
വിഷയത്തിലുള്ള മെല്ലപോക്ക് ആശങ്കപ്പെടുത്തുന്നുവെന്ന് ആശ്രമം അധികാരികൾ പറഞ്ഞു.45 വർഷത്തോളമായി മാർത്തോമ്മാ ഭവനം ഉപയോഗിക്കുന്ന ഭൂമിയിലാണ് ഒരുകൂട്ടം ആളുകൾ കൈയേറി അക്രമം നടത്തിയത്. കഴിഞ്ഞ നാലിനു പുലർച്ചെ ഒന്നിനും നാലിനുമിടയിൽ ഇരുട്ടിൻ്റെ മറവിൽ, എഴുപതോളം പേർ ചേർന്നാണ് ആക്രമണം നട ത്തിയത്.
ദൈവവചനം എഴുതിയ ഏഴടി ഉയരവും 100 മീറ്ററോളം നീളവുമുള്ള മതിലും ഗേറ്റും ജലവിതരണത്തിനുള്ള പൈപ്പുകളും സിസിടിവി കാമറകളും തകർത്തു. അക്രമം നടത്തിയതിന് തുടർന്നുള്ള ദിവസങ്ങളിൽ കോടതി അവധിയുൾപ്പെടെയു ള്ള കാര്യങ്ങൾ മുന്നിൽക്കണ്ട് ആസൂത്രിതമായായിരുന്നു അക്രമികളുടെ അഴിഞ്ഞാട്ടം.













