കോട്ടയം :-രണ്ടു മഹാകാവ്യങ്ങളും 10 ഖണ്ഡ കാവ്യങ്ങളും 250 ൽ അധികം ഭാവഗീതങ്ങളും മലയാളത്തിന് സംഭാവന ചെയ്ത സിസ്റ്റർ മേരി ബെനീഞ്ഞയുടെ ലോകമേ യാത്ര എന്ന കവിത സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരിച്ചപ്പോൾ എട്ടാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി. ഈ ആവശ്യം ഉന്നയിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ബഹുമാനപ്പെട്ട വി ശിവൻകുട്ടിക്ക് നൽകിയ
നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് സിസ്റ്റർ മേരി ബനീ ജ്ഞയുടെ ‘ഈ കവിത എട്ടാം ക്ലാസ് മലയാളം അടിസ്ഥാനപാഠാവലിയിൽ ഉൾപ്പെടുത്തിയത്. .ഇന്നത്തെ മുതിർന്ന തലമുറയിൽ ഭൂരിപക്ഷവും പാഠപുസ്തകങ്ങളിലൂടെ സിസ്റ്റർ മേരി ബെനിഞ്ഞയെ പഠിച്ചു വളർന്നവരാണെന്നും ഇങ്ങനെയുള്ള ഒരു മഹാകവിയുടെ രചനകൾ ഇന്നത്തെ നമ്മുടെ കുട്ടികൾക്ക് പരിചയപ്പെടാവുന്ന വിധം പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ലായെന്നത് ഖേദകരമായ ഒരു വസ്തുതയാണെന്നും ജോസ്
കെ.മാണി മന്ത്രിക്ക് നല്കിയ നിവേദനത്തിൽ പറഞ്ഞിരുന്നു. ഇതിലൂടെ നമ്മുടെ വലിയ കവികളിൽ ഒരാളെ നമ്മൾ ആദരിക്കുകയാണ് ചെയ്തിരിക്കുന്നത്. മലയാളത്തിലെ വലിയ കവയിത്രികളിൽ ഒരാളാണ് സിസ്റ്റർ മേരി ബെനിഞ്ഞ. കഴിഞ്ഞ തലമുറ നെഞ്ചേറ്റി ലാളിച്ച ‘ലോകമേ യാത്ര’ എന്ന ഒരൊറ്റ കാവ്യം കൊണ്ട് മാത്രം മലയാള കാവ്യ ലോകത്ത് സ്ഥിര പ്രതിഷ്ഠ നേടാൻ സാധിച്ചിട്ടുണ്ട്. സന്യാസിനിമാരായ കവയിത്രികൾ ലോക സാഹിത്യത്തിൽ തന്നെ വിരളമാണെന്നിരിക്കെ സിസ്റ്റർ
ബെനിഞ്ഞ മലയാള കവിതയിൽ സൃഷ്ടിച്ചത് വലിയൊരു വിസ്മയമാണ്. മഹാത്മാഗാന്ധിയെക്കു റിച്ച് മലയാളത്തിൽ ഉണ്ടായ രണ്ടു മഹാ കാവ്യ ങ്ങളിൽ ഒന്ന് സിസ്റ്റർ ബനിഞ്ഞായുടെ ‘ഗാന്ധിജയന്തിയാണ്’. മലയാളത്തിലെ ഒരേയൊരു മിസ്റ്റിക് കാവ്യം ബെനിഞ്ഞയുടെ ‘ആത്മാവിന്റെ സ്നേഹ ഗീത’യാണ്.ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ വീര നായികയും ഇന്ത്യയുടെ അഭിമാന ഭാജനവുമായ ഝാൻസി റാണിയെ കുറിച്ചും ബെനീഞ്ഞ ഒരു കാവ്യം എഴുതിയിട്ടുണ്ട്’. ‘.ആധ്യാത്മിക ജീവിതം നയിച്ചിരുന്ന ഒരു സന്യാസിനി ആയിരുന്നിട്ടും സിസ്റ്റർ ബെനീഞ്ഞയുടെ കാവ്യലോകം
ആദ്ധ്യാത്മികതയിൽ മാത്രം ഒതുങ്ങി നിന്നില്ല. രാഷ്ട്രീയ വിഷയങ്ങളും രാഷ്ട്ര നേതാക്കളുടെ ജീവിതകഥകളും കാവ്യ വിഷയമാക്കിയ അവരുടെ കാവ്യ പ്രപഞ്ചം ഇതിവൃത്ത വൈവിധ്യം കൊണ്ട് ഏറെ സമ്പന്നമാണ്.സംസ്കൃത വൃത്തങ്ങളും ഭാഷാവൃത്തങ്ങളും അവരുടെ തൂലികയ്ക്ക് ഒരുപോലെ വഴങ്ങുമായിരുന്നു. ‘മാർത്തോമാ വിജയം’ മഹാകാവ്യം പരമ്പരാഗത രീതിയിൽ സംസ്കൃതവൃത്തങ്ങളിലും, ഗാന്ധി ജയന്തി മഹാകാവ്യം ഭാഷാവൃത്തങ്ങളിലുമാണ് അവർ
എഴുതിയിരിക്കുന്നത്. സിസ്റ്റർ മേരി ബെനീ ഞ്ഞയുടെ മുഴുവൻ കാവ്യ രചനകളും സമാഹരിച്ച് 1200 പേജുകളുള്ള ബെനിഞ്ഞക്കവിതകൾ എന്ന ബൃഹത് സമാഹാരം 1997ൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോൾ അതിന്റെ രണ്ടാം പതിപ്പും പുറത്തുവന്നിട്ടുണ്ട്. കാവ്യാസ്വാദകർക്ക് ഇപ്പോൾബെനീഞ്ഞായെ വായിക്കുക വളരെ എളുപ്പമാണ്. ആസ്വാദക ഹൃദയങ്ങളിൽ നന്മയുടെ പ്രകാശം പരത്തുന്ന രചനകൾ ആണ് മേരിബനീഞ്ഞയുടേത്. അവയുടെ വായന ആസ്വാദകരുടെ സാംസ്കാരിക ജീവിതം തന്നെ കൂടുതൽ ഉന്മേഷ പൂർണവും ഉത്കൃഷ്ടവു മാക്കുo. നമ്മുടെ എട്ടാം ക്ലാസ്സ് മലയാള പാഠപുസ്തകത്തിൽ സിസ്റ്റർ മേരി വിരിഞ്ഞയുടെ കവിതകൾ ഉൾപ്പെടുത്തി സിസ്റ്ററിനെ ആദരിക്കാനും ബഹുമാനിക്കാനും തയ്യാറായ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയെയും പാഠ്യപദ്ധതി പരിഷ്കരണ കമ്മിറ്റിയെയും ജോസ്. കെ.മാണി എംപി അഭിനന്ദിച്ചു.
