പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അതീവ ഗുരുതരമായി തുടരുന്നതിനിടെ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവിലയിൽ വൻ കുതിച്ചുചാട്ടം.
ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടെന്ന വാർത്തകൾക്ക് പിന്നാലെ എണ്ണവിലയിൽ ഏകദേശം 10 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയത്.
ലോകത്തെ ആകെ എണ്ണനീക്കത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ (Strait of Hormuz) മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായ റിപ്പോർട്ടുകൾ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഈ പാതയിലൂടെയുള്ള ചരക്കുനീക്കം ഒഴിവാക്കാൻ ഇറാൻ കർശന മുന്നറിയിപ്പ് നൽകിയതോടെ ആഗോള എണ്ണ വിതരണ ശൃംഖല പൂർണ്ണമായും തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.













