ഏറ്റുമാനൂര്‍: നഗരം കേന്ദ്രീകരിച്ച് പില്‍ഗ്രീം ടൂറിസം ഹബ്ബ് രൂപപ്പെടുത്തണമെന്ന് ഏറ്റുമാനൂര്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ നടന്നനഗര വികസന സെമിനാര്‍.
ഏറ്റുമാനൂരിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജനപ്രതിനിധികളും വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുത്തസെമിനാറിലാണ് ആവശ്യമുയര്‍ന്നത്.
സ്വീവേജ്, സെപ്റ്റേജ് ട്രീറ്റ്മെമെന്റ് പ്ലാന്റുകള്‍ സ്ഥാപിക്കുക, മത്സ്യമാര്‍ക്കറ്റ് അനുയോജ്യ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുക, ചിറക്കുളം നവീകരിച്ച് വയോ,ബാലമിത്ര പാര്‍ക്ക് സജ്ജീകരിക്കുക, പൊതു ഇടങ്ങളില്‍ കളിസ്ഥലങ്ങള്‍ തുറക്കുക, വിവിധ ഇടങ്ങളില്‍ ടെയ്ക് എ ബ്രൈക്ക് സ്ഥാപിക്കുക, പൊതു പരിപാടികള്‍ക്കായി ഓപ്പണ്‍ സ്റ്റേഡിയം നിര്‍മ്മിക്കുക, ഏറ്റുമാനൂര്‍ ആശുപത്രിയെ ജനറല്‍ ആശുപത്രി ആയി ഉയര്‍ത്തുക, മീനച്ചിലാറിന്റെ തീരപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി വിനോദ പാര്‍ക്കുകള്‍ നിര്‍മ്മിക്കുക, ജലസ്രേതസ്സുകള്‍ പ്രയോജനപ്പെടത്തി നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക, തുടങ്ങിയ വിവിധ പദ്ധതികള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ
സേവാ സമിതി പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂര്‍ അഅധ്യക്ഷത വഹിച്ച സെമിനാര്‍ ജീവ കാരുണ്യ പ്രവര്ത്തകന്
പി യു തോമസ് ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകനും നഗരസഭാകൗണ്സിലറുമായ അഡ്വ. റ്റി പി മോഹന്‍ദാസ് മോഡറേറ്റര്‍ ആയിരുന്നു. നഗരസഭ മുന്‍ അദ്ധ്യക്ഷരായിരുന്ന ജോയി മന്നാമല, ലൗലി ജോര്‍ജ്, കൗണ്സലറന്മാരായ മാത്യു വാക്കത്തുമാലി , ബീനാ ഷാജി, ഉഷാ സുരേഷ്, രശ്മി ശ്യാം, താരാ സുരേഷ്, വേണുഗോപാലന്‍ നായര്‍, ബന്നി ഫിലിപ് , എ ആര് രവീന്ദ്രന്, ജി ജഗദീശ് സ്വാമിആശാന്‍, സിറിള്‍ ജി നരിക്കുഴി, രാജു എബ്രഹാം, സതീഷ് കാവ്യധാര , രാജു സബാസ്റ്റ്യന്‍, എ. പി .ബൈജു , ബിജോ കൃഷ്ണന്, പ്രദീപ് കുറുപ്പുംകുന്നേല്, ശ്രീധരന് നട്ടാശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.












