പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കൺസൾട്ടൻസി സ്ഥാപനമായ ഐ പാക്കിലെ റെയ്ഡ് തടസ്സപ്പെടുത്തിയതിന് മമതയ്ക്കെതിരെ 17 കേസുകളുണ്ടെന്ന് ഇഡി കോടതിയിൽ നൽകിയ
ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ കേസുകൾ സിബിഐ അന്വേഷിക്കണമെന്നാണ് ആവശ്യം. ജനുവരി 8 ന് പ്രതീക് ജെയിനിൻ്റെ ഐ-പാകിലെ ഇഡി റെയ്ഡ് മമത തടസ്സപ്പെടുത്തി, തെളിവുകൾ നശിപ്പിച്ചു, ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി
എന്നിവയടക്കം മമതയ്ക്ക് എതിരെ 17 കേസുകളുണ്ട്. മമത ബാനർജി, ഡിജിപി, കൊൽക്കത്ത പോലീസ് കമ്മീഷണർ എന്നിവർ അന്വേഷണ പരിധിയിൽ വരണമെന്നും ഇ ഡി ആവശ്യപ്പെടുന്നു.












