സിറിയയില്‍ കഴിഞ്ഞ ദിവസം രൂപീകരിച്ച പുതിയ സർക്കാർ മന്ത്രിസഭയില്‍ ഒരേയൊരു ക്രൈസ്തവ വിശ്വാസി. സാമൂഹിക കാര്യ, തൊഴിൽ മന്ത്രിയായി നിയമിതയായ ഹിന്ദ് കബാവത്താണ് രാജ്യത്തെ പുതിയ ഭരണകൂടത്തിലെ ഏക ക്രൈസ്തവ വിശ്വാസി. ഇസ്ളാമിക നിലപാടുള്ള പുതിയ സർക്കാരിൽ നിയമിക്കപ്പെട്ട ഒരേയൊരു വനിതയും ഹിന്ദാണ്. ഗ്രീക്ക് കത്തോലിക്ക – ഗ്രീക്ക് ഓർത്തഡോക്സ് ദമ്പതികളുടെ മകളായ ഹിന്ദ് അബൗദ് അഭിഭാഷക, വിദ്യാഭ്യാസ സാമ്പത്തിക വിദഗ്ദ്ധ എന്നീ നിലകളില്‍ ശ്രദ്ധ നേടിയിരിന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ഭരണകൂട അട്ടിമറി നടന്ന സിറിയയില്‍ പുതിയ ഭരണഘടന തയ്യാറാക്കുന്നതിനു ചുമതലപ്പെടുത്തിയ കമ്മിറ്റിയിലെ അംഗങ്ങളിലേക്ക് നിയമിക്കപ്പെട്ടവരില്‍ ഇടം നേടിയ ഏക ക്രൈസ്തവ വനിതയും ഹിന്ദ് കബാവത്തായിരിന്നു. 2011-ൽ ആഭ്യന്തരയുദ്ധം ആരംഭിക്കുന്നതിന് മുമ്പ് സിറിയയിലെ ജനസംഖ്യയുടെ 10% ആയിരുന്നു ക്രൈസ്തവര്‍. എന്നാൽ ഇപ്പോൾ 2%-ൽ താഴെ മാത്രമാണ് ക്രൈസ്തവര്‍. നേരത്തെ ക്രൈസ്തവരെ സംരക്ഷിക്കുന്നുവെന്ന ബാഷര്‍ ആസാദിന്റെ വാദങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞും എതിര്‍ത്തും സ്വരമുയര്‍ത്തിയ നേതാവാണ് ഹിന്ദ്. സിറിയൻ ഭരണകൂടത്തിന്റെ വാദത്തെ കബാവത്ത് വർഷങ്ങളായി എതിർത്തിരിന്നു.