പാറശ്ശാലയിൽ തമിഴ്നാട്ടിലെ വ്യവസായികളെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുവന്ന സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. സേലം, കുപ്പ നായഗനൂർ സ്വദേശിയായ സുരേഷ് (42) നെയാണ് പാറശ്ശാല പൊലീസിന് തമിഴ്നാട് പൊലീസ് കൈമാറിയത്.
തമിഴ്നാട് സ്വദേശികളായ രണ്ട് വ്യവസായികളെ സേലം സ്വദേശിയായ പ്രതി സുരേഷ് ഓസൂറിൽ വിൽപ്പനയ്ക്കുള്ള വസ്തു കാണിച്ചു തരാം എന്ന വ്യാജേന ബംഗ്ലൂരിലേക്ക് തട്ടിക്കൊണ്ടുപോകുകയും ആളില്ലാത്ത സ്ഥലത്ത് എത്തിക്കുകയുമായിരുന്നു.
സംഭവത്തിൽ നേരത്തെ ഇന്റലിജൻസ് വിവരശേഖരണം തുടങ്ങിയിരുന്നു. കേരള പൊലീസിന്റെ യൂണിഫോം അണിഞായിരുന്നു തട്ടിക്കൊണ്ടു പോകലും ലഹരി കടത്തും. പ്രതികൾ പൊലീസ് ചമഞ്ഞു തട്ടിക്കൊണ്ടുപോകൽ പലതവണ നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. റിലീസ് ചിത്രീകരണത്തിനാണ് പൊലീസ് യൂണിഫോം നിർമ്മിച്ചതെന്ന് പ്രതികൾ പറഞ്ഞെങ്കിലും തോക്കും തിരകളും വ്യാജ തിരിച്ചറിയൽ കാർഡും വിലങ്ങും ലഭിച്ചതോടെ കളവ് പൊളിഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിൽ പൊലീസ് ചമഞ്ഞു കൂടുതൽ തട്ടിപ്പും ലഹരി കടത്തും തട്ടിക്കൊണ്ടുപോലും നടത്തിയതായി പ്രതികൾ കുറ്റസമ്മതം നടത്തി.












