നിലമ്പൂര്‍ വഴിക്കടവിലെ അനന്തുവിന്റെ മരണം വൈദ്യുതി ആഘാതമേറ്റെന്ന് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിൽ പൊള്ളലേറ്റ മുറിവുകളുണ്ട്. മഞ്ചേരി മെഡിക്കൽ കോളജ്
ആശുപത്രിയിലായിരുന്നു പോസ്റ്റുമോർട്ടം നടപടി. സംഭവത്തിൽ അറസ്റ്റിലായ പ്രതി വിനീഷ് കുറ്റം സമ്മതിച്ചെന്ന് നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാം പറഞ്ഞു. വീടിന് സമീപത്തെ
വനത്തിലൂടെ പിന്തുടർന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.