നവംബറിൽ നടക്കാനിരിക്കുന്ന ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് നിയുക്ത യുഎസ് അംബാസഡർ സെർജിയോ ഗോർ സൂചന നൽകി.
ഇതോടെ ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി. അമേരിക്കൻ സെനറ്റ് വിദേശകാര്യ സമിതിക്ക് മുന്നിലാണ് ഗോർ ഈ പരാമർശം നടത്തിയത്.
ക്വാഡ് നേതാക്കന്മാരുടെ യോഗത്തിൽ പങ്കെടുക്കാൻ ട്രംപ് പ്രതിജ്ഞാബദ്ധനാണെന്നും കൂട്ടായ്മയിൽ ഇന്ത്യയുടെ സ്ഥാനം പ്രധാനമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.













