നൈജീരിയയെ ‘ഭീകര ഗവണ്മെന്റ്’ ആയി പ്രഖ്യാപിക്കണം: യുഎസിനോട് നൈജീരിയന്‍ വൈദികന്

നൈജീരിയയിൽ നടക്കുന്നത് വ്യവസ്ഥാപിതമായ ജിഹാദും വംശഹത്യയും വംശീയ ഉന്മൂലനവുമാണെന്ന് പറഞ്ഞ ഫാ. അംബ്രോസ്, ക്രിസ്ത്യാനികളെ ലക്ഷ്യമിടുന്ന ഫുലാനി എന്നറിയപ്പെടുന്ന മുസ്ലീം വംശീയസംഘം ഒരു പുതിയ സംഭവവികാസമല്ലെന്നും നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണെന്നും കൂട്ടിച്ചേർത്തു. സെനെഗലിൽനിന്നും മൗറിഷ്യാനിയയിൽ നിന്നും പത്തൊൻപതാം നൂറ്റാണ്ടിൽ നൈജീരിയയിലേക്ക് കുടിയേറിയ മുസ്ലിം ഫൂലാനികൾ ഏകദേശം 90 വർഷം നീണ്ടുനിന്ന ഒരു ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിച്ചപ്പോൾ, ബ്രിട്ടീഷ് കൊളോണിയൽ നേതാക്കൾ അവരുടെ അധിനിവേശങ്ങളെ തടസ്സപ്പെടുത്തി. നൈജീരിയ പിന്നീട് ഗ്രേറ്റ് ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടി. ഇപ്പോൾ അവർ ആ ജിഹാദ് തുടരുന്നു. അതാണ് നടക്കുന്നത്. ഇപ്പോൾ നടക്കുന്നത് പുതിയ സംഭവവികാസമല്ലെന്നും ഫാ. എക്കെരെക്കു ആവർത്തിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

















