ലോക്‌സഭയിൽ വനിതാ സംവരണ ബിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ബിൽ അവതരിപ്പിച്ചശേഷം വിമര്‍ശനം ഉന്നയിക്കാമെന്ന് അമിത് ഷാ.മുൻപും സമാനമായി ബില്ലുകൾ വന്നിട്ടുണ്ട്. എതിർക്കാൻ വേണ്ടി വന്നത് കൊണ്ടാണ് പ്രതിപക്ഷം കുറ്റം പറയുന്നതെന്ന് അദ്ദേഹം സഭയിൽ വിമർശനം ഉന്നയിച്ചു. ബിൽ അവതരണത്തെ 251 പേർ അനുകൂലിച്ചു 187 പേർ എതിർത്തു.
ഭരണഘടനയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമമാണിതെന്നാണ് കെ സി വേണുഗോപാൽ വിമർശിച്ചത്. ബിൽ ആശങ്കപ്പെടുത്തുന്നതെന്ന് കെ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ബിൽ പിൻവലിക്കണമെന്ന് എൻകെ പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ വിമര്‍ശനങ്ങള്‍ ചര്‍ച്ചയിലാകാമെന്നാണ് അമിത് ഷാ പ്രതികരിച്ചത്.
















