1700 കോടി ചിലവിട്ട് നിർമിക്കുന്ന പാലം തകർന്നു

ബിഹാറിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഭാഗൽപൂരിലെ അഗുവാനി-സുൽത്താൻഗഞ്ച് പാലമാണ് ഗംഗാനദിയിലേക്ക് തകർന്ന് വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. 1700 കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന പാലമാണ് തകർന്നത്. 2015ൽ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. ഇത് രണ്ടാം തവണയാണ് പാലം തകരുന്നത്. 2022ലും ഒരു ഭാഗം തകർന്നിരുന്നു. പാലാ വിഷൻ യൂ ട്യൂബ് ചാനൽhttps://youtube.com/@palavisionSUBSCRIBE ചെയ്യുകവാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7